Breaking NewsBusiness & Startups

150 വർഷമായി ഒരേ കുടുംബത്തിന്റെ കൈവശം; ഫ്ലോറിഡയിലെ സ്വകാര്യ ദ്വീപ് ആദ്യമായി വിൽപ്പനയ്ക്ക്, വില 115 കോടി

അമേരിക്കയിലെ ഫ്ലോറിഡയിൽ ഏകദേശം 150 വർഷമായി ഒരേ കുടുംബത്തിന്റെ പൂർണ്ണ ഉടമസ്ഥതയിലുണ്ടായിരുന്ന സ്വകാര്യ ദ്വീപ് ആദ്യമായി വിൽപനയ്ക്ക് ഒരുങ്ങുന്നു. ഹെയ്ൻസ് സിറ്റിക്ക് സമീപം ലേക്ക് മരിയനിലുള്ള ‘ബാനൻ ഐലൻഡ്’ എന്ന ദ്വീപാണ് പുതിയ ഉടമയെ തേടുന്നത്. 12 മില്യൺ ഡോളറാണ് (ഏകദേശം 115 കോടി രൂപ) ഈ അപൂർവ ദ്വീപിന് വിലയിട്ടിരിക്കുന്നത്. നഗരത്തിരക്കുകളിൽ നിന്ന് മാറി തികഞ്ഞ സ്വകാര്യത ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ ഇവിടെ റോഡ് മാർഗം എത്തിച്ചേരാൻ സാധിക്കില്ല എന്നതാണ് പ്രധാന സവിശേഷത.

23.32 ഏക്കർ വിസ്തൃതിയുള്ള ഈ ദ്വീപിലേക്ക് ബോട്ടിലോ ഹെലികോപ്റ്ററിലോ സീപ്ലെയിനിലോ മാത്രമേ പ്രവേശിക്കാനാകൂ. 1880-കളിൽ ഐറിഷ് മരപ്പണിക്കാരനായ പാട്രിക് ബാനൻ ഇവിടെ താമസമാക്കിയതോടെയാണ് ദ്വീപിന്റെ ചരിത്രം ആരംഭിക്കുന്നത്. അദ്ദേഹം നിർമ്മിച്ച വീടും സ്വത്തുക്കളും തലമുറകളായി ആ കുടുംബത്തിൽ തന്നെ നിലനിന്നു. ഒന്നര നൂറ്റാണ്ടിന് ശേഷമാണ് ഈ ദ്വീപ് ഇപ്പോൾ ആദ്യമായി പൊതുവിപണിയിൽ വിൽപനയ്ക്ക് എത്തുന്നത്.

പ്രകൃതിഭംഗിയും സമ്പൂർണ്ണ സ്വകാര്യതയും വാഗ്ദാനം ചെയ്യുന്ന ബാനൻ ഐലൻഡിലെ പ്രധാന വസതി, പഴയ കാലത്തെ മരപ്പണിയുടെയും ആധുനിക ഗ്ലാസ് ഡിസൈനുകളുടെയും മനോഹരമായ സംയോജനമാണ്. ഏഴ് കിടപ്പുമുറികളുള്ള വീടിന് പുറമെ മറ്റ് അത്യാധുനിക താമസസൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. അയൽക്കാരോ വാഹനങ്ങളുടെ ബഹളങ്ങളോ ഇല്ലാത്ത ഈ ദ്വീപ്, ചരിത്രവും ആഡംബരവും ഒരുപോലെ ആഗ്രഹിക്കുന്നവർക്ക് മികച്ചൊരു അവസരമാണ് നൽകുന്നത്.

നാളെ വാട്സാപ്പിലും
Follow

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button